You are Here : Home / News Plus

എ.എ.പി നേതാക്കള്‍ നക്സലില്‍ ചേരുകയാണ് നല്ലതെന്ന മോദിയുടെ പ്രസ്താവന ശരിയായില്ലെന്ന് അരവിന്ദ് കെജ് രിവാള്‍

Text Size  

Story Dated: Thursday, January 15, 2015 05:26 hrs UTC

ന്യൂഡല്‍ഹി: എ.എ.പി നേതാക്കള്‍ നക്സലിസത്തില്‍ ചേരുകയാണ് നല്ലതെന്ന മോദിയുടെ പ്രസ്താവന ശരിയായില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍. തന്നെ കണ്ടിട്ട് നക്സലാണെന്ന് തോന്നുന്നുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും കെജ് രിവാള്‍ ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങള്‍ എ.എ.പിക്ക് വോട്ടുചെയ്യും. 45 മുതല്‍ 50 വരെ സീറ്റുകള്‍ എ.എ.പിക്ക് ലഭിക്കും. ഏഴ് മാസം അധികാരത്തിലിരുന്ന് ബി.ജെ.പി ചെയ്തതിനേക്കാള്‍ കാര്യങ്ങള്‍ 49 ദിവസം കൊണ്ട് എ.എ.പി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചെയ്തിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ ഡല്‍ഹിയുമായി താരതമ്യം ചെയ്യരുത്. ഈ സംസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ ഇല്ലാത്തതിനാലാണ് ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ടുചെയ്തതെന്നും കെജ് രിവാള്‍ പറഞ്ഞു.
എ.എ.പി വിട്ട ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ഷാസിയ ഇല്‍മി. അവര്‍ എന്തുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന കാര്യം അന്വേഷിക്കാന്‍ മുതിരുന്നില്ല. ബി.ജെ.പിയില്‍ പോകുന്നതാണ് അവര്‍ക്ക് സന്തോഷമെങ്കില്‍ അവര്‍ അങ്ങനെ ചെയ്യട്ടെയെന്നും കെജ് രിവാള്‍ പ്രതികരിച്ചു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ് രിവാളിനെതിരെ ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് ഷാസിയ ഇല്‍മി ബി.ജെ.പി സ്ഥാനാര്‍ഥി ആയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശുപോലും തിരിച്ചുകിട്ടാതെ ഷാസിയ ഇല്‍മി പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ എ.എ.പി വിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.