You are Here : Home / News Plus

ജയലളിതക്കെതിരായ കേസ്: വിധി ഇന്ന്‍

Text Size  

Story Dated: Monday, May 11, 2015 03:30 hrs UTC

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ ജയലളിതക്കെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ ഇന്ന് കര്‍ണാടക ഹൈകോടതി പുറപ്പെടുവിക്കുന്ന വിധി തമിഴക രാഷ്ട്രീയത്തെ ഇളക്കിമറിക്കും. മുന്‍കരുതലായി തമിഴ്നാട്ടില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. അപ്പീല്‍ കേസായതിനാല്‍ വിധി കേള്‍ക്കാന്‍ പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാവേണ്ട. 
കേസില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി നാലുകൊല്ലം തടവിനും 100 കോടി രൂപ പിഴയടക്കാനുമാണ് ജയലളിതയെ ശിക്ഷിച്ചത്.

ജയയുടെ ദത്തുപുത്രന്‍ വി.എന്‍ സുധാകരന്‍, തോഴി ശശികല, ശശികലയുടെ സഹോദര ഭാര്യ ഇളവരശി എന്നിവരും ശിക്ഷിക്കപ്പെട്ടിരുന്നു. ഇവരെ നാലുവര്‍ഷം തടവിന് പുറമെ 10 കോടി രൂപ പിഴയടക്കാനായിരുന്നു ശിക്ഷിച്ചത്. ജയയും കൂട്ടരും നല്‍കിയ അപ്പീലിലാണ് തിങ്കളാഴ്ച 11ന് ഹൈകോടതി ജഡ്ജി സി.ആര്‍. കുമാരസ്വാമി വിധിപറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ വിധി രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കും. പ്രത്യേക കോടതി വിധി ഹൈകോടതി ശരിവെച്ചാല്‍ ജയലളിതക്ക് പത്ത് കൊല്ലം മത്സരിക്കാനാവില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.