You are Here : Home / News Plus

സ്യൂട്ട്-ബൂട്ട് സര്‍ക്കാറാണ് സ്യൂട്ട്കേസ് സര്‍ക്കാറിനെക്കാള്‍ ഭേദമെന്ന് മോദി

Text Size  

Story Dated: Saturday, May 30, 2015 05:34 hrs UTC

ന്യൂഡല്‍ഹി: വിരമിച്ച സൈനികര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയം രാഷ്ട്രീയവത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അധികാരത്തിലിരുന്നപ്പോള്‍ ഇതിന് ശ്രമം നടത്താത്ത കോണ്‍ഗ്രസിന് ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും ‘ദ ട്രൈബ്യൂണി’ന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി രാഷ്ട്രീയ വിഷയം മാത്രമാണെന്ന് മോദി കുറ്റപ്പെടുത്തി.
ആറ് ദശകം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ഇപ്പോഴാണ് പാവങ്ങളെ ഓര്‍മിക്കുന്നത്. സ്യൂട്ട് - ബൂട്ട് സര്‍ക്കാറാണ് സ്യൂട്ട്കേസ് സര്‍ക്കാറിനെക്കാള്‍ ഭേദമെന്നും കോണ്‍ഗ്രസിനെ ശക്തമായി ആക്രമിച്ച് മോദി പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ നടത്തുന്ന പ്രതിഷേധം നിര്‍ഭാഗ്യകരമാണ്. കര്‍ഷകവിരുദ്ധ ബില്ലെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ 1893 മുതല്‍ നിലനില്‍ക്കുന്ന ബില്ലിനെ കുറിച്ച് അവര്‍ എന്ത് പറയും. 60 വര്‍ഷമായി ഈ നിയമം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് ഭൂമി ഏറ്റെടുത്തത്. തെറ്റായ ഈ നിയമം നിലനില്‍ക്കുമ്പോഴാണ് കര്‍ഷകവിരുദ്ധ ബില്ലിനെ കുറിച്ച് അവര്‍ സംസാരിക്കുന്നത്. ആരാണോ ആ പഴയ നിയമം നടപ്പിലാക്കിയതിലൂടെ മൂന്ന് ലക്ഷത്തോളം കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളവിട്ടത്, അവരാണ് ഒരു ശതമാനം പോലും ആത്മാര്‍ഥതയില്ലാതെ കര്‍ഷകവിരുദ്ധ ബില്ലാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നതെന്നും മോദി പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്‍െറ ‘അച്ഛേ ദിന്‍’ മുദ്രാവാക്യത്തെ നിരന്തരം കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ്, 1970കളില്‍ കൊണ്ടുവന്ന ‘ഗരീബി ഹഠാവോ’ മുദ്രാവാക്യത്തിന്‍െറ അവസ്ഥ ഇപ്പോള്‍ എന്താണ് എന്ന് വ്യക്തമാക്കണം. അന്ന് പാര്‍ലമെന്‍റില്‍ 440 അംഗങ്ങളുണ്ടായിരുന്നു കോണ്‍ഗ്രസിന്. ഇതില്‍ നാല് പേര്‍ ഗാന്ധി കുടുംബത്തിലുള്ളവരായിരുന്നു. എന്നിട്ടും അതിന്‍െറ അവസ്ഥയെന്താണ് -മോദി ചോദിച്ചു.
ഒരു വര്‍ഷം മുമ്പത്തെ അവസ്ഥയെടുക്കുക. അഴിമതികളെക്കുറിച്ചാണ് ഇന്ത്യക്കാര്‍ ദിനംപ്രതി കേട്ടിരുന്നത്. ഇതുവരെ തന്‍െറ സര്‍ക്കാറിനെ കുറിച്ച് എന്തെങ്കിലും അഴിമതി ആരോപണങ്ങള്‍ കേട്ടോ? സുതാര്യവും കഴിവുള്ളതും ശുദ്ധവുമായ സര്‍ക്കാറാണിത്. അഴുക്കുദിനങ്ങള്‍ കഴിഞ്ഞുപോയി, ഇത് നല്ല ദിനങ്ങളാണ്; അച്ഛേ ദിന്‍ -മോദി കൂട്ടിച്ചേര്‍ത്തു.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.