കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ പ്രശ്നം തീർന്നാൽ സിപിഎമ്മിനോട് അടുക്കാൻ ചന്ദ്രശേഖരൻ ആഗ്രഹിച്ചിരുന്നുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.2012 മെയ് നാലിനാണ് ആർഎംപി നേതാവായ ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന ടി.പി പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞാണ് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർഎംപി) രൂപീകരിച്ചത്. പാർട്ടി വിരുദ്ധനായിരുന്നില്ല സിപിഎം നശിക്കണമെന്നു ടി.പിക്ക് താൽപര്യമുണ്ടായിരുന്നില്ല. ആർഎംപിയെ കോൺഗ്രസ് കൂടാരത്തിലെത്തിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ആർഎംപി കെ.കെ. രമയുടെ മാത്രം പാർട്ടിയായി മാറിയെന്നും കോടിയേരി പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചനക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ കഴിഞ്ഞ മാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Comments