You are Here : Home / News Plus

ഒബാമയുടെ സുരക്ഷക്ക് വ്യോമനിരോധ മേഖല വേണമെന്ന് അമേരിക്ക

Text Size  

Story Dated: Monday, January 19, 2015 04:00 hrs UTC

റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായ ബറാക് ഒബാമക്ക് സുരക്ഷയൊരുക്കാന്‍ രാജ്പഥിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വ്യോമനിരോധ മേഖലയായി പ്രഖാപിക്കണമെന്ന അമേരിക്കന്‍ സംഘത്തിന്‍െറ ആവശ്യം ഇന്ത്യ തള്ളി. വ്യോമനിരോധ മേഖലയായി പ്രഖ്യാപിക്കുകയാണെങ്കില്‍ റിപ്പബ്ളിക് ദിനത്തില്‍ സാധാരണ നടത്തുന്ന വ്യോമാഭ്യാസ പ്രകടനം റദ്ദാക്കേണ്ടി വരും. ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‍ സൈനിക അധികൃതര്‍ അമേരിക്കന്‍ സുരക്ഷാ സംഘത്തെ അറിയിച്ചു.
റിപ്പബ്ളിക് ദിനത്തില്‍ ഇരട്ട എന്‍ജിന്‍ സൈനിക വിമാനങ്ങളും ഹെലികോപ്ടറുകളും മാത്രമാണ് രാജ്പഥിന്‍െറ സമീപമേഖലയില്‍ പറക്കുകയെന്ന് സൈനിക അധികൃതര്‍ വ്യക്തമാക്കി. വ്യോമാഭ്യാസ പ്രകടനം 10 മിനിറ്റ് നേരം മാത്രമാണ്. ഇതല്ലാതെ വര്‍ഷത്തില്‍ മറ്റൊരു സമയത്തും രാഷ്ട്രപതി ഭവനും പ്രധാനമന്ത്രിയുടെ വസതിയും സ്ഥതിചെയ്യുന്ന ഈ പാതക്ക് സമീപം വ്യോമനിരോധ മേഖലയായി പ്രഖ്യാപിക്കാറില്ല. ഈ വര്‍ഷം വ്യോമാഭ്യാസ പ്രകടനത്തില്‍ 18 യുദ്ധ വിമാനങ്ങളും അഞ്ച് വിമാനങ്ങളും 10 ഹെലികോപ്ടറുകളുമാണ് പങ്കെടുക്കുകയെന്നാണ് വിവരം. അതിനിടെ, ഒബാമയുടെ സുരക്ഷക്കായി അസാധാരണമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.