You are Here : Home / News Plus

ജയലളിത കേസ്: ഭവാനി സിങ്ങിന്റെ നിയമനം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Monday, April 27, 2015 08:10 hrs UTC

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഭവാനി സിങ് ഹാജരാകുന്നതിനെതിരെ സുപ്രീം കോടതി. ഭവാനി സിങ്ങിന്റെ നിയമനം നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചു. കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറയുന്നതിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ സുപ്രീം കോടതി നീക്കുകയും ചെയ്തു. തടവുശിക്ഷ വിധിച്ച കോടതിവിധിക്കെതിരെ ജയലളിത നല്‍കിയ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കേണ്ടതില്ലെന്നും ബഞ്ച് വിധിച്ചു.

ഭവാനി സിങ്ങിന്റെ നിയമനത്തിനെതിരെ ഡി.എം.കെ. നേതാവ് കെ. അമ്പഴകനാണ് ഹര്‍ജി നല്‍കിയത്. ബഞ്ചിലെ അംഗമായ ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍ ഭവാനി സിങ്ങിന്റെ നിയമനത്തിനെതിരെ വിധിയെഴുതിയപ്പോള്‍ ജസ്റ്റിസ് ആര്‍. ഭാനുമതി ഭാവനിസിങ്ങിന്റെ നിയമനത്തെ അനുകൂലിച്ചു. കേസില്‍ വിധി പുറപ്പെടുവിക്കുന്നതില്‍ ഉണ്ടായ കാലതാമസം നിര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് ലോക്കുര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.