You are Here : Home / News Plus

മോഗ കൂട്ടമാനഭംഗം: ദൈവ വിധിയാണെന്ന് പഞ്ചാബ് മന്ത്രി

Text Size  

Story Dated: Saturday, May 02, 2015 06:39 hrs UTC

പഞ്ചാബിലെ മോഗ ജില്ലയില്‍ കൂട്ടമാനഭംഗത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്ന ബസില്‍ നിന്നും ചാടിയ 13കാരി മരിച്ച സംഭവത്തില്‍ പഞ്ചാബ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. സംഭവം ദൈവത്തിന്‍െറ വിധിയാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി സുര്‍ജിത് സിങ് രഖ്റാമി പ്രസ്താവിച്ചത്. ദൈവവിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല. കാറുകളും വിമാനങ്ങളും വരെ അപകടത്തില്‍ പെടുന്നു. ഇതെല്ലാം ദൈവത്തിന് വിട്ടിരിക്കുന്നുവെന്നും മന്ത്രി പ്രസ്താവിച്ചു.

13കാരി മരണപ്പെട്ട സംഭവം രാജ്യത്ത് വന്‍ പ്രതിഷേധം സൃഷ്ടിക്കുന്നതിനിടെയാണ് സംസ്ഥാന മന്ത്രിയുടെ പ്രസ്താവന. സംഭവം കോടതിക്ക് പുറത്തുവെച്ച് തീര്‍പ്പാക്കണമെന്ന് അകാലിദള്‍ പാര്‍ട്ടിയുടെ മോഗ എം.എല്‍.എ ജോഗീന്ദര്‍പാല്‍ ജെയിന്‍ വ്യക്തമാക്കി. ഇരു കക്ഷികള്‍ക്കും തൃപ്തികരമാവുന്ന തരത്തില്‍ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കണമെന്നായിരുന്നു എം.എല്‍.എയുടെ അഭിപ്രായം. അതേസമയം പാര്‍ട്ടി അഭിഭാഷകന്‍ ഇതൊരു അപകടം മാത്രമാണെന്ന നിലപാടാണ് സ്വീകരിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായവും സര്‍ക്കാര്‍ ജോലിയും പഞ്ചാബ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് പണം ആവശ്യമില്ലെന്നും പ്രതികളെ ശിക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.