You are Here : Home / News Plus

ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി മുന്നില്‍

Text Size  

Story Dated: Friday, May 08, 2015 04:08 hrs UTC

ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി മുന്നേറുന്നു. പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ച 280 സീറ്റുകളില്‍ എഡ് മിലിബാന്‍ഡിന്റെ ലേബര്‍ പാര്‍ട്ടി ഇതുവരെ 116 സീറ്റുകളില്‍ വിജയിച്ചു. 

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 91 സീറ്റുകളില്‍ വിജയിച്ചു. ബ്രിട്ടനില്‍ നിന്ന് സ്‌കോട്‌ലന്‍ഡിന്റെ മോചനം ആവശ്യപ്പെടുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി വടക്കന്‍ മേഖലയില്‍ വന്‍മുന്നേറ്റമുണ്ടാക്കി. ഇതുവരെ അവര്‍ 48 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു. ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്ന് സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. 

മറ്റുപാര്‍ട്ടികള്‍ 25 സീറ്റുകളില്‍ വിജയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.