You are Here : Home / News Plus

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് ബാര്‍കോഴ സ്വരൂപിച്ചത് -ജോര്‍ജ്‌

Text Size  

Story Dated: Thursday, May 14, 2015 06:02 hrs UTC

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണ് മന്ത്രിമാരായ കെ.എം മാണിക്കും കെ.ബാബുവിനും കോഴ നല്‍കാന്‍ പണം സ്വരൂപിച്ചതെന്ന് ബാറുടമ രാജ്കുമാര്‍ ഉണ്ണി പറഞ്ഞതായി പി.സി ജോര്‍ജ്. ബാര്‍കോഴ കേസില്‍ വിജിലന്‍സിന് നല്‍കിയ മൊഴിയിലാണ് ജോര്‍ജിന്‍െറ വെളിപ്പെടുത്തല്‍. ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രി കെ.എം മാണിയും എക്സൈസ് മന്ത്രി കെ. ബാബുവും കോഴ വാങ്ങിയിട്ടുണ്ടെന്ന് രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. കരുനാഗപ്പള്ളി ഗസ്റ്റ് ഹൗസില്‍ വെച്ച് 2014 ഏപ്രില്‍ 28നാണ് രാജ്കുമാര്‍ ഉണ്ണിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയതെന്നും മൊഴി നല്‍കി പുറത്തുവന്ന ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
സീനിയറായ തനിക്ക് ഒരു കോടി നല്‍കി പത്ത് കോടി ബാബുവിന് കൊടുത്തത് മാണിയെ ചൊടിപ്പിച്ചു. ചുരുങ്ങിയത് അഞ്ച് കോടിയെങ്കിലും വേണമെന്ന് മാണി ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്ക് പണം വാഗ്ദാനം ചെയ്തപ്പോള്‍, മദ്യം വിറ്റുള്ള പണം ആവശ്യമില്ല എന്ന് അദ്ദേഹം മറുപടി നല്‍കിയെന്ന് രാജ്കുമാര്‍ ഉണ്ണി പറഞ്ഞതായും പി.സി ജോര്‍ജ് മൊഴി നല്‍കി. രാജ്കുമാര്‍ ഉണ്ണിയുമായി കൂടിക്കാഴ്ച നടത്തിയതിന് തന്‍െറ മൊബൈല്‍ നമ്പറിന്‍െറ ടവര്‍ ലൊകേഷന്‍ രേഖകള്‍ പരിശോധിച്ചാല്‍ മതിയെന്നും ജോര്‍ജ് പറഞ്ഞു.
ബാര്‍ കോഴ കേസില്‍ ഇത് രണ്ടാം തവണയാണ് പി.സി ജോര്‍ജ് വിജിലന്‍സിന് മൊഴി നല്‍കുന്നത്. തനിക്ക് ബാര്‍ കോഴയെ പറ്റി കൂടുതലൊന്നും അറിയില്ല എന്നായിരുന്നു ആദ്യ തവണ ജോര്‍ജ് പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.