കോഴിക്കോട് ജില്ലയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. രാവിലെ എട്ടുമുതലാണു കടലാക്രമണം ആരംഭിച്ചത്. കഴിഞ്ഞ രാത്രിമുഴുവന്‍ ജില്ലയിലനുഭവപ്പെട്ട ശക്തമായ മഴയെ തുടര്‍ന്നായിരുന്നു കടലാക്രമണം.കടലാക്രമണത്തില്‍ നിരവധി വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ ഭിത്തിയിടിഞ്ഞു വീണു മൂന്നുപേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. തീരപ്രദേശത്തു താമസിക്കുന്നവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 500 ഓളം വീടുകളാണു ഭീഷണി നേരിടുന്നത്.
Comments