You are Here : Home / News Plus

മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്

Text Size  

Story Dated: Monday, May 18, 2015 04:06 hrs UTC

അമേത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ലോകം മുഴുവന്‍ സഞ്ചരിക്കുന്ന നരേന്ദ്ര മോദി, രാജ്യത്തെ ആത്മഹത്യ ചെയ്ത ഒരു കര്‍ഷകന്‍െറ വീടുപോലും സന്ദര്‍ശിച്ചി െല്ലന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സ്വന്തം മണ്ഡലമായ അമേത്തിയിലാണ് അദ്ദേഹം മോദിയെ വിമര്‍ശിച്ച് രംഗത്തുവന്നത്.
അമേത്തിയിലെ ഫുഡ് പാര്‍ക്ക് സര്‍ക്കാര്‍ എടുത്തുകളഞ്ഞുവെന്ന് രാഹുല്‍ പറഞ്ഞു. നിരവധി പേര്‍ക്ക് ഗുണം ലഭിക്കുന്ന ഒരു പദ്ധതിയായിരുന്നു അത്. എന്‍െറ അടുത്ത് നിന്നല്ല അത് തട്ടിപ്പറിച്ചത്. കര്‍ഷകര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരുടെ പക്കല്‍ നിന്നാണ് പാര്‍ക്ക് എടുത്തുകളഞ്ഞത്. അശരണരെയും കര്‍ഷകരെയും മറ്റു തൊഴിലാളികളെയും സര്‍ക്കാര്‍ ഉപദ്രവിച്ചിരിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
രണ്ട് മാസത്തെ അജ്ഞാത വാസത്തിനുശേഷം തിരിച്ചുവന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി രാജ്യത്തുടനീളമുള്ള കര്‍ഷകരെ കാണുന്നത്. വിവാദമായ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയും പാര്‍ലമെന്‍റിനകത്തും പുറത്തും രാഹുല്‍ ഗാന്ധി ശക്തമായി രംഗത്തുവന്നിരുന്നു. 2014 ഡിസംബറിനുശേഷം ആദ്യമായി അമേത്തി സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി, തന്നെ തെരഞ്ഞെടുത്ത ജനങ്ങളെ അവഗണിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ദക്ഷിണകൊറിയയിലാണ്. അധികാരമേറ്റ ശേഷം നിരന്തരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മോദിയെ കോണ്‍ഗ്രസ് അടക്കം പാര്‍ട്ടികള്‍ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. താന്‍ 125 കോടി ജനങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്ന് കഴിഞ്ഞദിവസം ഷാങ്ഹായിയില്‍ വിമര്‍ശത്തിന് മറുപടിയായി മോദി പറഞ്ഞിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.