ഇന്ധന വിലവർധനയിലൂടെ മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നു കോൺഗ്രസ് വക്താവ് പി.സി.ചാക്കോ. പെട്രോളിയം ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കണം. വർധിപ്പിച്ച എക്സൈസ് തീരുവ കുറയ്ക്കണം. ഒരു വർഷത്തിനിടെ, ക്രൂഡ് ഒായിൽ വില ബാരലിന് 4141.98 രൂപയായി കുറഞ്ഞു. ക്രൂഡ് വിലയിൽ 34 ശതമാനം കുറവുണ്ടായിട്ടും പെട്രോളിന് ഏഴും ഡീസലിന് 7.8 ശതമാനവും ഇളവു മാത്രമാണു ജനങ്ങൾക്കു കിട്ടിയത്. എക്സൈസ് തീരുവ വർധനയിലൂടെ കേന്ദ്ര സർക്കാർ നേടിയതു 90,000 കോടി രൂപയാണ്. വാഗ്ദാന ലംഘനങ്ങളുടെയും നിരാശയുടെയും ഒരു വർഷമാണു മോദി സർക്കാർ പൂർത്തിയാക്കുന്നത്.
Comments