You are Here : Home / News Plus

ട്രോളിംങ് നിരോധം: സര്‍ക്കാര്‍ നാളെ യോഗം വിളിക്കും

Text Size  

Story Dated: Monday, June 01, 2015 07:48 hrs UTC

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 61 ദിവസത്തെ ട്രോളിംങ് നിരോധം ഇന്നാരംഭിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാരിന്‍െറ
ആഴക്കടല്‍ മല്‍സ്യബന്ധന നിരോധം ലംഘിച്ച് കൊച്ചി, മുനമ്പം, വൈപ്പിന്‍ മേഖലയില്‍ നിന്നു നാനൂറോളം ബോട്ടുകള്‍ കടലില്‍ പോകുന്നത് സംഘര്‍ഷത്തിന് ഇടയാക്കിയേക്കും. സംസ്ഥാന സര്‍ക്കാരിന്‍െറ അഭ്യര്‍ഥന കണക്കിലെടുക്കാതെ കേന്ദ്രം പ്രഖ്യാപിച്ച ട്രോളിങ് നിരോധത്തിനെതിരെ ബോട്ടുടമകളുടെയും മത്സ്യത്തൊഴിലാളികളുടെയും സംഘടനകളാണ് സമരരംഗത്തുള്ളത്.

ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഫിഷറീസ് മന്ത്രി കെ.ബാബുവിന്‍െറ ചേംബറില്‍ നാളെ യോഗം വിളിച്ചിട്ടുണ്ട്. നിരോധം ലംഘിച്ച് കടലിലിറങ്ങുന്ന ബോട്ടുകള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷാവസ്ഥ നേരിടുന്നതിനെക്കുറിച്ചായിരിക്കും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തീരദേശസേന പ്രഖ്യാപിച്ചിട്ടുണ്ട്. തീരത്തു നിന്ന് പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ പുറത്തേക്കു മല്‍സ്യബന്ധനത്തിനിറങ്ങുന്നവരെ തടയുമെന്ന് തീരരക്ഷാ സേനയുടെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സേനയുടെ മുന്നറിയിപ്പ് അവഗണിച്ച് പോകുന്നവര്‍ക്കെതിരെ നടപടി എടുക്കാനാണ് നിര്‍ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.