You are Here : Home / News Plus

പാമോയില്‍ ഇടപാട് എതിര്‍ത്തിരുന്നതായി ജിജി തോംസണ്‍

Text Size  

Story Dated: Tuesday, June 02, 2015 12:38 hrs UTC

കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന പാമോയില്‍ ഇടപാട് താന്‍ എതിര്‍ത്തിരുന്നതായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍. മലേഷ്യയില്‍നിന്നു പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള മന്ത്രിസഭയുടെ തീരുമാനം തെറ്റായിരുന്നു. തീരുമാനത്തിനെതിരേ താന്‍ വിയോജനക്കുറിപ്പ് എഴുതിയിരുന്നതായും അന്നു സിവില്‍ സപ്ലൈസ് എംഡിയായിരുന്ന ജിജി തോംസണ്‍ പറഞ്ഞു. നീണ്ട 25 വര്‍ഷത്തെ വിവാദങ്ങള്‍ക്കൊടുവിലാണു പാമോയില്‍ ഇടപാട് തെറ്റായിരുന്നെന്നും എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയായിരുന്നെന്നും ഏറ്റുപറഞ്ഞു ജിജി തോംസണ്‍ രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച 'കേരളം ഇനി എങ്ങോട്ട്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള കരുണാകരന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ ആദ്യം എതിര്‍ത്തു. എന്നാല്‍, കാബിനറ്റ് തീരുമാനമെടുത്താല്‍ ഉദ്യോഗസ്ഥന് എന്തുചെയ്യാന്‍ കഴിയും? എന്നിട്ടും ബന്ധപ്പെട്ട രേഖകളില്‍ വിയോജനക്കുറുപ്പ് എഴുതി. ഇതൊന്നും മനസിലാക്കാതെയാണു തന്നെ പ്രതിയായി ചേര്‍ത്തിരിക്കുന്നത്. കേസില്‍ കഴിഞ്ഞ 25 വര്‍ഷമായി ഗൂഢാലോചനയുടെ കുരിശുചുമക്കുകയാണെന്നും ജിജി തോംസണ്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.