You are Here : Home / News Plus

ഡല്‍ഹിയില്‍ നിന്നുള്ള യുവതികള്‍ ഗോവയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി

Text Size  

Story Dated: Thursday, June 04, 2015 05:43 hrs UTC

ഡല്‍ഹിയില്‍ നിന്നുള്ള രണ്ടു യുവതികള്‍ നോര്‍ത് ഗോവയിലെ അന്‍ജുന ബീച്ച് വില്ളേജില്‍ പീഡനത്തിരയായി. ലഹരി വിരുദ്ധ സെല്ലിലെ അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇവരെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. പ്രതികളായ അഞ്ചുപേരെയും ഗോവ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുപത്തിരണ്ടും മുപ്പതും വയസ്സായ യുവതികള്‍ കുറച്ചു ദിവസങ്ങളായി ഗോവയില്‍ താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച രാത്രി അന്‍ജുന ബീച്ച് വില്ളേജിലേക്ക് ടാക്സിയില്‍ പോകുമ്പോള്‍ ലഹരിവിരുദ്ധ സെല്ലിലെ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുനിറുത്തുകയായിരുന്നു. അതിനുശേഷം ഫ്ളാറ്റിലേക്കു കൊണ്ടുപോകുകയും അവിടെവച്ച് മര്‍ദ്ദിച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ട്രവര്‍ ജോസഫ്, ജീവന്‍ പവാര്‍, കമലേഷ് ചൗധരി, അജയ്കുമാര്‍ കുശ്വ, നദീം സയിദ് എന്നിവരാണ് അറസ്റ്റിലായത്. ടാക്സി ഡ്രൈവറുടെ പരാതിയിലാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. പ്രതികള്‍ വിവാദമായ കലാന്‍ഗുട്ട് നൈറ്റ്ക്ളബ് കേസിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.