You are Here : Home / News Plus

ജയലളിതക്ക് 117കോടി രൂപയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തല്‍

Text Size  

Story Dated: Saturday, June 06, 2015 04:57 hrs UTC

ചെന്നൈ: ആര്‍.കെ.നഗറില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് 117 കോടി രൂപയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തല്‍.
ഓരോ തവണയും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ജയലളിതയുടെ സ്വത്ത് ഇരട്ടിയിലധികം വര്‍ധിക്കുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. 2011ല്‍ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്വത്ത് 51.4 കോടിയാണെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. 2006ല്‍ 24.7 കോടിയായിരുന്നു ജയലളിതയുടെ ആസ്തി.
തനിക്ക് 9.8 കോടിയുടെ ബാങ്ക് നിക്ഷേപമുണ്ടെന്നും അഞ്ച് സ്ഥാപനങ്ങളിലായി 31.68 കോടി രൂപ നിക്ഷേപമുണ്ടെന്നും റിട്ടേണിങ് ഓഫിസര്‍ക്കു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 21662 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പയസ് ഗാര്‍ഡനിലെ വസതിക്ക് 43.96 കോടി രൂപയാണ് മതിപ്പുവിലയായി രേഖപ്പെടുത്തിയിട്ടുള്ളത്. ചെന്നെയിലും ഹൈദരാബാദിലുമായി ഇവര്‍ക്ക് 4 വാണിജ്യസ്ഥാപനങ്ങളുണ്ട്. ഹൈദരാബാദിലും തെലങ്കാനയിലുമുള്ള 14.5 ഏക്കര്‍ വിസ്തൃതിയുള്ള കാര്‍ഷികഭൂമിക്ക് 14.44 കോടിയാണ് മതിപ്പുവില.
രണ്ടു ടയോട്ട എസ്.യു.വി അടക്കമുള്ള 9 വാഹനങ്ങള്‍ക്ക് 42.25രൂപ കണക്കാക്കിയിരിക്കുന്നു.
21280.3 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ വില നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.