You are Here : Home / News Plus

ബിഹാറില്‍ ജെ.ഡി.യുവും ആര്‍.ജെ.ഡിയും ഒരുമിച്ച് മത്സരിക്കും

Text Size  

Story Dated: Sunday, June 07, 2015 06:03 hrs UTC

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവും ആര്‍.ജെ.ഡിയും ഒരുമിച്ച് മത്സരിക്കും. എസ്.പി നേതാവ് മുലായംസിങ് യാദവിന്‍െറ വസതിയില്‍ ചേര്‍ന്ന ജനതാ പരിവാര്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മുലായത്തെ കൂടാതെ ചര്‍ച്ചയില്‍ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവര്‍ പങ്കെടുത്തു.
സീറ്റ് വിഭജനം സംബന്ധിച്ച് സമവായത്തിലെ ത്താന്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ഉള്‍പ്പെട്ട ആറംഗ പാനലിനെ ചുമതലപ്പെടുത്തി. അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന വിഷയത്തില്‍ സമവായമായിട്ടില്ല. നിതീഷ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്നതിനോട് ലാലുവിന് യോജിപ്പില്ല. എന്നാല്‍, സഖ്യത്തിന് നിതീഷ് കുമാര്‍ നേതൃത്വം നല്‍കുമെന്നാണ് ജെ.ഡി.യു നേതാക്കളുടെ പ്രതികരണം.
ബിഹാറില്‍ ആര്‍.ജെ.ഡിക്ക് പുറമെ കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തി സഖ്യം വിപുലീകരിക്കാനുള്ള നീക്കമാണ് ജെ.ഡി.യു നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.