You are Here : Home / News Plus

വിഴിഞ്ഞം അദാനിക്ക് നല്‍കുന്നതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് വി.എസ്

Text Size  

Story Dated: Wednesday, June 10, 2015 05:13 hrs UTC

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി അദാനിക്ക് നല്‍കാനുള്ള തീരുമാനത്തിനുപിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. എല്‍.ഡി.എഫ് വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല. ഏതറ്റംവരെ പോയും പദ്ധതി നടപ്പാക്കണമെന്നാണ് എല്‍.ഡി.എഫ് ആഗ്രഹിക്കുന്നത്. വെറും 2454 കോടി മാത്രം മുതല്‍മുടക്കി അദാനി ഇത് തട്ടിയെടുക്കുമ്പോള്‍ പദ്ധതി കേരളത്തെ മുടിപ്പിക്കുന്നതായി മാറും. കേരളത്തെ ഊറ്റിയെടുക്കുന്ന ‘പിഴിഞ്ഞം’ പദ്ധതിയായി ഇത് അധ$പതിച്ചിരിക്കുന്നു. ഇതിന്‍െറ കറവക്കാര്‍ നരേന്ദ്ര മോദിയും ഉമ്മന്‍ ചാണ്ടിയുമാണ്. കോഴപ്പണം മാത്രം ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ അദാനിയുമായി കരാര്‍ ഉറപ്പിച്ചതെന്നും വി.എസ് പറഞ്ഞു.
കേരളത്തിന് വരുമാനവും ജനങ്ങള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനും രാജ്യസുരക്ഷക്കുംവേണ്ടി എല്‍.ഡി.എഫ് ആവിഷ്കരിച്ച ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ട് അട്ടിമറിച്ചാണ് നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അദാനിക്ക് കരാര്‍ നല്‍കിയത്. ഇത് നേരത്തേ ഉറപ്പിച്ച കച്ചവടത്തിന്‍െറ ഫലമാണ്. തുറമുഖ ചെലവിന്‍െറ മൂന്നിലൊന്നുപോലും ചെലവഴിക്കാന്‍ അദാനിക്ക് ബാധ്യതയില്ല. 7225 കോടിയുടെ പദ്ധതിക്ക് അദാനി ചെലവാക്കുന്നത് 4089 കോടി മാത്രമാണ്. ഇതില്‍തന്നെ 1635കോടി അദാനിക്ക് സര്‍ക്കാര്‍ ഗ്രാന്‍റായി നല്‍കുകയും വേണം. ഇതാകട്ടെ നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ട്യം വഴി സമാഹരിക്കാന്‍ തീരുമാനിച്ച 2500 കോടിയെക്കാള്‍ കുറവാണ്. സര്‍ക്കാറിന്‍െറ കള്ളക്കളി പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷം ആകാവുന്നത്ര ശ്രമിക്കുമെന്നും വി.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.