മന്ത്രി കെ.എം.മാണിയുൾപ്പെടെയുള്ള മന്ത്രിമാർക്കെതിരെ ഉയർന്ന ബാർ കോഴ ആരോപണം രാഷ്ട്രീയ കാപട്യമായിരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതുവരെയുള്ള സാഹചര്യങ്ങളിൽ നിന്നാണ് ഇക്കാര്യം മനസിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് 309 സാക്ഷികളെ വിസ്തരിച്ചു എന്നാൽ ആരും കെ.എം.മാണിക്കെതിരെ തെളിവു നൽകിയില്ല. പത്ര മാധ്യമങ്ങളിലൂടെയാണ് മാണിക്കെതിരെ ആരും തെളിവു നൽകിയിട്ടില്ലെന്നു മനസിലായത്. ബാർ കോഴക്കേസ് തിരഞ്ഞെടുപ്പു വിഷയമായി ഉന്നയിക്കുകയാണെങ്കിൽ അത് ഇടതുമുന്നണിക്കു തിരിച്ചടിയാകാതെയിരുന്നാൽ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മന്ത്രി കെ.എം. മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള തെളിവില്ലെന്നു വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോളിന് എഡിജിപി: ഷേയ്ക്ക് ദർവേഷ് സാഹിബ് റിപ്പോർട്ട് നൽകിയ കാര്യം മുഖ്യമന്ത്രി സ്ഥിരീകരിക്കുന്നില്ല. പത്ര-ദൃശ്യ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസിന്റെ വിശദാംശങ്ങൾ മനസിലാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
Comments