You are Here : Home / News Plus

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി

Text Size  

Story Dated: Monday, June 15, 2015 07:30 hrs UTC

ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മെയ് 3 ന് നടന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം പുതിയ പരീക്ഷ നടത്താന്‍ സി.ബി.എസ്.ഇയ്ക്ക് സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ച് നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജുകള്‍ സി.ബി.എസ്.ഇയുമായി സഹകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

പരീക്ഷയെഴുതിയ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 6.30 ലക്ഷത്തോളം കുട്ടികള്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയിരുന്നു. 15 ശതമാനം സീറ്റുകള്‍ അഖിലേന്ത്യാ ക്വാട്ടയില്‍നിന്ന് നികത്തേണ്ടതിനാല്‍ സുപ്രീം കോടതി വിധി സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികളെയും ബാധിക്കും.

പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യത്തെ സി.ബി.എസ്.ഇക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു. എന്നാല്‍, ഒരാള്‍ക്കെങ്കിലും ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പ്രയോജനം ലഭിച്ചാല്‍ പ്രവേശന പരീക്ഷയുടെ പ്രധാന്യം അതോടെ നഷ്ടപ്പെടുമെന്ന് ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, അമിതാവാ റോയ് എന്നിവര്‍ ചൂണ്ടിക്കാട്ടി. നിരവധി പേര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നുകിട്ടിയെന്ന ഹരിയാന പോലീസിന്റെ കണ്ടെത്തല്‍ വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.