You are Here : Home / News Plus

മെഡിക്കല്‍ പ്രവേശനം: ആഗസ്ത് 17 ന് ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Friday, June 19, 2015 06:32 hrs UTC

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും കണ്ടെത്തിയതിനെത്തുടര്‍ന്ന് റദ്ദാക്കിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ വീണ്ടും നടത്തണമെന്നും ഫലം ആഗസ്ത് 17 നകം പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. 

നാലാഴ്ചയ്ക്കകം പരീക്ഷ വീണ്ടും നടത്താനായിരുന്നു പരീക്ഷ റദ്ദാക്കിയ വേളയില്‍ കോടതിയുടെ ഉത്തരവ്. എന്നാല്‍ നാലാഴ്ചയ്ക്കകം പരീക്ഷ നടത്താന്‍ കഴിയില്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചതിനെത്തുടര്‍ന്നാണ് പരീക്ഷ എപ്പോള്‍ നടത്തിയാലും കുഴപ്പമില്ല ഫലം ആഗസ്ത് 17 നകം പ്രസിദ്ധീകരിക്കണമെന്ന പുതിയ ഉത്തരവ്. ജൂണ്‍ 15 നാണ് പരീക്ഷ കോടതി റദ്ദാക്കിയത്. രാജ്യത്താകെ 6.3 ലക്ഷം വിദ്യാര്‍ഥികളാണു പരീക്ഷയെഴുതിയത്.

വിവിധ സംസ്ഥാനങ്ങളിലെയും സര്‍വകലാശാലകളിലെയും 15 ശതമാനം മെഡിക്കല്‍ സീറ്റുകളിലെ പ്രവേശനത്തിനായാണ് അഖിലേന്ത്യാ പ്രീ-മെഡിക്കല്‍ പ്രവേശനപ്പരീക്ഷ നടത്തുന്നത്. ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് തന്‍വി സര്‍വാല്‍, ജാന്‍വി ശങ്കര്‍ എന്നിവരും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്ന് നല്‍കിയ പൊതുതാത്പര്യഹര്‍ജിയിലാണ് കോടതി പരീക്ഷ റദ്ദാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.