You are Here : Home / News Plus

സരിതക്ക് മുഖ്യമന്ത്രി പണം നല്‍കിയിരുന്നുവെന്ന് ഫെനി ബാലകൃഷ്ണന്‍

Text Size  

Story Dated: Friday, June 19, 2015 05:42 hrs UTC

തിരുവനന്തപുരം: സോളാര്‍ കേസ് ഒതുക്കിതീര്‍ക്കാനായി സരിതക്ക് മുഖ്യമന്ത്രി പണം നല്‍കിയിരുന്നുവെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട ഒളികാമറ ദൃശ്യങ്ങളിലാണ് ഫെനി ബാലകൃഷ്ണന്‍െറ വെളിപ്പെടുത്തലുകളുള്ളത്.
സരിത ജയിലിലായിരിക്കുന്ന സമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തമ്പാനൂര്‍ രവി വഴിയാണ് പണം തന്നിരുന്നതെന്നും ഇപ്പോഴും തമ്പാനൂര്‍ രവി വഴി പണമത്തെുന്നുണ്ടെന്നും ഫെനി വെളിപ്പെടുത്തുന്നു. മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ് എന്നിവരും കെ.സി. വേണുഗോപാല്‍ എം.പി., എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ എന്നിവരും സരിതക്ക് പണം നല്‍കിയിരുന്നു. മന്ത്രി അടൂര്‍ പ്രകാശ് 30 ലക്ഷം രൂപ കൊടുത്തു. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹന്നാനും പണമിടപാടില്‍ ഇടനിലക്കാരനായിരുന്നു. കോയമ്പത്തൂരില്‍ ഫാം ഹൗസും തിരുവനന്തപുരത്ത് ഒരു കോടിയില്‍ പരം രൂപ മുടക്കി വീടു വാങ്ങിയതും സരിതക്ക് വന്‍തുക ലഭിച്ചു എന്ന വസ്തുത ശരിവെക്കുന്നു.
സരിതയുടെ അഭിഭാഷകന്‍ ഫെനി ബലാകൃഷ്ണനും ടീം സോളാര്‍ കമ്പനിയുടെ മുന്‍ മാനേജര്‍ രാജശേഖരന്‍ നായരും വക്കീല്‍ ഗുമസ്തനായ രഘുവും തമ്മിലുള്ള സംഭാഷണമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടത്.
എന്നാല്‍ ഈ വിഷയത്തില്‍ തനിക്കൊന്നും തന്നെ അറിയില്ലെന്നും അങ്ങനെ യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.