ലൈംഗിംകാവശ്യത്തിനുവേണ്ടി സ്ത്രീകളെ പരസ്പരം വെച്ചുമാറുന്ന നിലയിലേക്ക് മന്ത്രിസഭാംഗങ്ങള്‍ അധപതിച്ചുവെന്നും മന്ത്രിസഭയിലെ കുറേ അംഗങ്ങള്‍ക്ക് വേശ്യാലയ സംസ്കാരമാണെന്നും സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഒരു കാലത്തും ഇത്ര അധമന്‍മാരായ മന്ത്രിമാരെ കേരളം കണ്ടിട്ടില്ലെന്നും സോളാര്‍കേസില്‍ സംഭ്രമജനകമായ ഒട്ടേറെ വസ്തുതകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും പിണറായി വിജയന്‍ അരുവിക്കരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളം ഭരിക്കുന്നത് അധോലോകസംഘമാണ്. തനിക്കെതിരായ കേസ് ഒതുക്കിതീര്‍ക്കാന്‍ സ്വയം കോഴ കൊടുത്ത ഒരേയൊരു മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ലഭിച്ച കോഴപ്പണം സ്വയം എണ്ണിതിട്ടപ്പെടുത്തിയ ആദ്യ ധനമന്ത്രിയാണ് കെ.എം.മാണി. സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാനായി ഉമ്മന്‍ചാണ്ടിയാണ് പണം തന്നതെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും ഇടനിലക്കാരനായിരുന്നുവെന്നും ഒളികാമറ ദൃശ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഈ നേതാക്കളാരും അഭിഭാഷകനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ തയ്യാറാകാത്തത്? മന്ത്രിസഭയിലെ കുറ്റവാളികള്‍ എപ്പോഴും സ്വീകരിക്കുന്ന പൊതുനയമാണിത്.
ഒരു കുറ്റവാളിയെഴുതിയ മൊഴി പുറത്തുവാരാതിരിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ എന്തൊക്കെ ചെയ്തു എന്നാണ് ഇപ്പോള്‍ ഒളികാമറ ദൃശ്യങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലില്‍ നടത്തിയ നാടകങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് തങ്ങളുടെ കുറ്റങ്ങള്‍ മറച്ചുവക്കാനായി കുറ്റവാളികള്‍ക്ക് ഏതറ്റം വരെ പോകാമെന്നു കൂടിയാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ ഇല്ലാതാവുകയും യു.ഡി.എഫ് സംവിധാനം തകരുകയും ചെയ്യും എന്നുള്ളതാണ് അരുവിക്കര നല്‍കുന്ന സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു
Comments