You are Here : Home / News Plus

ബാര്‍ കോഴ കേസില്‍ വിജിലന്‍സിന്‍െറ നടപടി ദുരൂഹമെന്ന് വി.എസ്

Text Size  

Story Dated: Sunday, June 28, 2015 04:05 hrs UTC

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്‍െറ നിലപാട് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കേസില്‍ വിജിലന്‍സ് കാണിച്ചത് അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് ഈ നടപടി തീരാകളങ്കമാണ്. കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സമ്മര്‍ദ്ദം ചെലുത്തി. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി വിജിലന്‍സ് ഡയറക്ടര്‍ അധികാരം ബലികഴിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം പ്രസക്തമാണ്. വിജിലന്‍സ് നിലപാട് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും വി.എസ് വ്യക്തമാക്കി.
ശബ്ദരേഖയുണ്ടെന്ന് പറഞ്ഞ ബാറുടമയുടെ വീട് റെയ്ഡ് ചെയ്തില്ല. മന്ത്രി മാണിയെ കല്‍തുറങ്കിലടക്കാന്‍ മുന്‍ കൈയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ കുറ്റപത്രം നല്‍കേണ്ടതില്ളെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ കഴിഞ്ഞദിവസമാണ് തീരുമാനമെടുത്തത്. തീരുമാനം കോടതിയെ അറിയിക്കാന്‍ എസ്.പി ആര്‍. സുകേശന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശവും നല്‍കിയിരുന്നു. അന്വേഷണ സംഘം കണ്ടത്തെിയ തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കി െല്ലന്ന മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് തീരുമാനം. വിഷയത്തില്‍ അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും നിയമോപദേശം നല്‍കിയിരുന്നില്ല. സുപ്രീംകോടതിയിലെ മറ്റ് മുതിര്‍ന്ന അഭിഭാഷകരോടും വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു.
രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ബാറുടമയും പരാതിക്കാരനുമായ ബിജു രമേശ് പ്രതികരിച്ചിരുന്നു. വിജിലന്‍സിന്‍െറ തീരുമാനം പ്രതീക്ഷിച്ചതാണ്. ഇനി കോടതിയില്‍ മാത്രമാണ് പ്രതീക്ഷയുള്ളതെന്നും വിജിലന്‍സ് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് പറഞ്ഞു.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.