You are Here : Home / News Plus

വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയത് ബാറുടമകളുടെ അഭിഭാഷകന്‍

Text Size  

Story Dated: Sunday, June 28, 2015 05:35 hrs UTC

തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരായ കോഴ ആരോപണത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിയമോപദേശം തേടിയ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വരറാവു ബാറുടമകളുടെ അഭിഭാഷകനെന്ന് റിപ്പോര്‍ട്ട്. ഹൈകോടതി വിധിക്കെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഏപ്രില്‍ 29ന് ഹാജരായത് നാഗേശ്വരറാവു ആയിരുന്നു.
ക്ളാസിഫൈഡ് ബാര്‍ ഹോട്ടലുകളുടെ അഭിഭാഷകനായി ഹാജരായ റാവുവിന്‍െറ വാദം കൂടി പരിഗണിച്ചാണ് സുപ്രീംകോടതി കേസ് ജൂലൈ പത്തിലേക്ക് മാറ്റിവെച്ചത്. വിജിലന്‍സ് ഡയറക്ടറുടെ നടപടി പൊതുസമൂഹത്തില്‍ സംശയം ഉണ്ടാക്കുന്നതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരില്‍ നിന്ന് ഒൗദ്യോഗികമായി നിയമോപദേശം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ നാഗേശ്വര റാവുവില്‍ നിന്ന് നിയമോപദേശം തേടിയത്. റാവു നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നാണ് മന്ത്രി മാണി അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്തെ ബാറുടമകള്‍ക്കു വേണ്ടി 2002 മുതല്‍ നാഗേശ്വരറാവു ഹൈകോടതിയിലും സുപ്രീംകോടയിലും ഹാജരായിട്ടുണ്ടെന്ന് ബാറുടമകള്‍ സ്ഥിരീകരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.