You are Here : Home / News Plus

ഐപിഎല്‍ കോഴക്കേസിലെ വിധി പറയുന്നത് ജൂലായ് 25 ലേക്ക് മാറ്റി

Text Size  

Story Dated: Monday, June 29, 2015 07:28 hrs UTC

വിചാരണ പൂര്‍ത്തിയായ ഐപിഎല്‍ കോഴക്കേസിലെ വിധി പറയുന്നത് ജൂലായ് 25 ലേക്ക് മാറ്റി. മലയാളി താരം ശ്രീശാന്തും ഉള്‍പ്പെട്ട കേസാണിത്. രണ്ട് വര്‍ഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പാട്യാല കോടതി അന്തിമ വിധി പറയുന്നത് ജൂലായ് 25 ലേക്ക് മാറ്റിവെച്ചത്. വിധിന്യായം തയാറാക്കത്തതിനെ തുടര്‍ന്നാണിത്. 

സ്‌പോട്ട് ഫിക്‌സിങ് ആരോപിച്ച് പിടിയിലായ ശ്രീശാന്തിനെതിരെ ഡല്‍ഹി പോലീസ് മക്കോക്ക ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ പാട്യാല കോടതി ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദ്ദനന്റെ മൊഴിയാണ് കേസിലെ പ്രധാന തെളിവ്. 

2013 ല്‍ മൊഹാലിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം ശ്രീശാന്ത് രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുത്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.