You are Here : Home / News Plus

ഭൂമിയിപാട്: വിവരങ്ങള്‍ തേടി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ രംഗത്ത്

Text Size  

Story Dated: Monday, June 29, 2015 04:14 hrs UTC

ഷിംല: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിക്ക് ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഭൂമിയെകുറിച്ച് വിവരങ്ങള്‍ തേടി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ രംഗത്ത്. വിവരാവകാശ പ്രവര്‍ത്തകനായ ദേബാശിഷ് ഭട്ടാചാര്യ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വിവരാവകാശ കമ്മീഷനാണ് ഭൂമിയിടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രിയങ്കയോട് ആരാഞ്ഞത്. എട്ടു വര്‍ഷം മുന്‍പാണ് ഷിംലക്ക് സമീപമുള്ള ഭൂമി പ്രിയങ്ക സ്വന്തമാക്കിയത്.
അതേസമയം, ഭൂമിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ പ്രിയങ്ക തയാറായില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ മുഖേന ഹിമാചല്‍ സര്‍ക്കാരിനെ പ്രിയങ്ക അറിയിക്കുകയായിരുന്നു. പ്രിയങ്കയുടെ ഭൂമി ഇടപാട് വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ വരുന്നതാണെന്നും വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കോണ്‍ഗ്രസ് സര്‍ക്കാരിന്‍െറ ഭരണകാലത്ത് ഹരിയാനയില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര നടത്തിയ അനധികൃത ഭൂമിയിടപാടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.