You are Here : Home / News Plus

ലളിത് മോദി വിവാദത്തില്‍ പ്രധാനമന്ത്രി ‘സ്വാമി മൗനേന്ദ്ര’- ജയറാം രമേശ്

Text Size  

Story Dated: Monday, June 29, 2015 05:43 hrs UTC

ന്യൂഡല്‍ഹി: ലളിത് മോദിക്ക് വഴിവിട്ട് സഹായം നല്‍കിയ കേസില്‍ ബി.ജെ.പി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. വിവാദ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ പ്രധാനമന്ത്രി ‘സ്വാമി മൗനേന്ദ്ര’യായിരിക്കുകയാണ്. വസുന്ധര രാജെയും ലളിത് മോദിയും ബിസിനസ് പങ്കാളികളാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ആഴ്ചകള്‍ക്കു ശേഷം ലളിത് മോദിക്കായി കോടതി രേഖകളില്‍ ഒപ്പിട്ടത് താനാണെന്ന് വസുന്ധര സമ്മതിക്കുകയും ചെയ്തു. ഇവര്‍ പൊതു മുതല്‍ സ്വകാര്യ സ്വത്താക്കികൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാറിന് വിവാദ വിഷയത്തില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ലെന്നും ജയറാം രമേശ് പറഞ്ഞു.
ലളിത് മോദിക്ക് വേണ്ടി ഏഴു രേഖകളിലാണ് വസുന്ധര ഒപ്പുവെച്ചിരിക്കുന്നത്. വസുന്ധരയുടെ മകന്‍ ദുഷ്യന്ത് സിങ്ങിന്‍റെ കമ്പനിയില്‍ മോദി 21 കോടി നിക്ഷേപിച്ചിട്ടുണ്ട്. ദുഷ്യന്ത് സിങ്ങിന്‍റെ പിതാവ് സര്‍ക്കാറിനു കൈമാറിയ ധോല്‍പുര്‍ കൊട്ടാരം ഇവര്‍ സ്വകാര്യ വല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ജയറാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.