ത്രിപുരയിലെ ചരിലം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിന്ന് സി.പി.എം പിൻമാറി. ബി.ജെ.പി പ്രവർത്തകരുടെ ആക്രമണങ്ങളെ തുടർന്ന് സ്വന്തം സ്ഥാനാർത്ഥിക്ക് പോലും അയൽ ജില്ലയിലേക്ക് താമസം മാറ്റേണ്ടി വന്ന സാഹചര്യത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പരാതി നൽകിയിരുന്നുവെങ്കിലും ഒരു ഫലവുണ്ടായില്ല. ആയിരക്കണക്കിന് പ്രവർത്തകരും സ്ഥാനാർത്ഥിയും ജില്ലക്ക് പുറത്തേക്ക് താമസം മാറ്റിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ സത്യസന്ധമായ തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ബിജൻ ധർ പറഞ്ഞു.
Comments