You are Here : Home / News Plus

മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ വള്ളം മുങ്ങി മുന്നൂറോളം അഭയാര്‍ഥികളെ കാണാതായി

Text Size  

Story Dated: Wednesday, February 11, 2015 04:41 hrs UTC

റോം: മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ വള്ളം മുങ്ങി മുന്നൂറോളം അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സംശയം. കാറ്റ് നിറച്ച റബ്ബര്‍ വള്ളങ്ങളില്‍ ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ചവരെയാണ് കാണാതായത്. യു.എന്‍ അഭയാര്‍ഥി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങിയ രണ്ട് വള്ളങ്ങളില്‍ നിന്ന് ഒമ്പത് പേരെ തിങ്കളാഴ്ച ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് ഇവരെ കരക്കത്തെിച്ചത്. ഇവരുമായി യു.എന്‍ അഭയാര്‍ഥി കമ്മീഷന്‍ നടത്തിയ സംഭാഷണത്തിലാണ് കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന് മനസിലായത്.
നൂറ് പേര്‍ വീതം വരുന്ന സംഘമായി മൂന്ന് റബ്ബര്‍ ചങ്ങാടങ്ങളിലാണ് തങ്ങള്‍ യാത്ര തിരിച്ചതെന്ന് രക്ഷപെട്ടവര്‍ പറഞ്ഞു. വളരെ മോശം കാലാവസ്ഥയിലും 105 പേരുമായി ലിബിയയില്‍ നിന്നും മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിച്ച മറ്റൊരു വള്ളത്തെ ഞായറാഴ്ച കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിരുന്നു.
വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ആയിരക്കണക്കിന് അഭയാര്‍ഥികളാണ് കഴിഞ്ഞവര്‍ഷം മെഡിറ്ററേനിയന്‍ മരണപ്പെട്ടത്. അഭയാര്‍ഥികള്‍ കടല്‍ കടക്കുന്നത് നിരീക്ഷിക്കാനും അവരെ രക്ഷിക്കാനും മെയര്‍ നോസ്ട്രം എന്നപേരില്‍ ഇറ്റലി ഏര്‍പ്പെടുത്തിയിരുന്ന ദൗത്യസംവിധാനം കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചു. ഇതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയനാണ് മെഡിറ്ററേനിയന്‍ കടലില്‍ നിരീക്ഷണം നടത്തിവന്നത്. അഭയാര്‍ഥികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് യു.എന്‍ അഭയാര്‍ഥി കമ്മീഷന്‍ യൂറോപ്യന്‍ യൂനിയനെ നിശിതമായി വിമര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.