You are Here : Home / News Plus

പാമോലിന്‍ കേസ്:ജനപ്രതിനിധിയെന്ന നിലയിലാണ് കക്ഷി ചേര്‍ന്നത്- വി.എസ്

Text Size  

Story Dated: Sunday, February 15, 2015 06:24 hrs UTC

ന്യൂഡല്‍ഹി: രാഷ്ട്രീയലാഭത്തിന് വേണ്ടിയല്ല, ജനപ്രതിനിധിയെന്ന നിലയിലാണ് പാമോലിന്‍ കേസില്‍ കക്ഷി ചേര്‍ന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍ സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വി.എസ് കേസ് ഉപയോഗിക്കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.
കേസില്‍ കക്ഷി ചേരാന്‍ 2006 ല്‍ സുപ്രീംകോടതി തന്നെ അനുമതി നല്‍കിയിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും വി.എസ് വിശദീകരണം നല്‍കിയിട്ടുണ്ട്. അഞ്ച് അധികരേഖകളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വി.എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി കേസ് വലിച്ചു നീട്ടുന്നത് അംഗീകരിക്കാനാവില്ല. കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവരിക എന്ന ലക്ഷ്യമല്ല വി.എസിനുള്ളത്. പുതിയ രേഖകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും കേസ് നീട്ടിക്കൊണ്ടു പോകാനാണ് ശ്രമം. ഇത്തരം നടപടികളുമായി മുന്നോട്ടുപോയാല്‍ വി.എസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു.
കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് വി.എസ് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവ സ്പീക്കര്‍ കൈവശം വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.