You are Here : Home / News Plus

വ്യാപം കേസ് പ്രതിയുടെ ആനുകൂല്യം ബി.ജെ.പിക്കാര്‍ കൈപറ്റിയതായി രേഖ

Text Size  

Story Dated: Wednesday, July 15, 2015 04:40 hrs UTC

ന്യൂഡല്‍ഹി: വ്യാപം അഴിമതിക്കേസില്‍ ഇതിനകം അറസ്റ്റിലായ കോടീശ്വരനായ ബിസിനസുകാരന്‍ മധ്യപ്രദേശിലെ ബി.ജെ.പി, ആര്‍.എസ്,എസ് നേതാക്കളുടെ വിമാന യാത്രചെലവും മറ്റു ചെലവുകളും വഹിച്ചിരുന്നതായി ആദായ നികുതി രേഖകള്‍. കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍, മുന്‍ മധ്യപ്രദേശ് ഖനന വകുപ്പ് മന്ത്രി ലക്ഷ്മികാന്ത് ശര്‍മ, ആര്‍.എസ്.എസ് നേതാവ് സുരേഷ് സോണി, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് പ്രഭാത് ഝ എന്നിവരുടെ ഭീമമായ യാത്രാ ചെലവ് വഹിച്ചിരുന്നത് വ്യാപം കേസിലെ പ്രതിയായ സുധീര്‍ ശര്‍മയാണെന്നാണ് 2013 ലെ ആദായ നികുതി റിപോര്‍ട്ടിലുള്ളത്. ഖനനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വന്‍ ബിസിനസ് സാമ്രാജ്യമാണ് സുധീര്‍ ശര്‍മക്കുള്ളത്.
വ്യാപം കേസിന്‍്റെ ഭാഗമായി സുധീര്‍ ശര്‍മയുടെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിലാണ് ബി.ജെ.പി നേതാക്കള്‍ക്ക് വേണ്ടി പണം ചെലവഴിച്ചതിന്‍െറ രേഖകള്‍ പുറത്തായത്. ബി.ജെ.പി നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളും ഖനന മുതലാളിയുടെ ആനുകൂല്യം കൈപറ്റിയുട്ടുണ്ടെന്നാണ് രേഖകള്‍. ഖനന മന്ത്രിയായിരിക്കെ ലക്ഷ്മികാന്ത് ശര്‍മയുടെ അടുത്ത അനുയായി ആയിരുന്നു സുധീര്‍ ശര്‍മ.
അതേസമയം, ആരോപണം കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിഷേധിച്ചു. എന്‍െറ വിമാന യാത്രാ ടിക്കറ്റുകള്‍ പാര്‍ട്ടിയാണ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പുറത്തായ ആദായ രേഖകളുടെ അടിസ്ഥാനത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തങ്ങള്‍ ആരേയും സംരക്ഷിക്കുന്നില്ലെന്നും വ്യാപം കേസില്‍ സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നും ബി.ജെ.പി വക്താവ് ഷൈന എന്‍.സി പ്രതികരിച്ചു. വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് ഈ മാസമാണ് സുധീര്‍ ശര്‍മ അറസ്റ്റിലാവുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.