You are Here : Home / News Plus

പ്രേമം ഇന്‍റര്‍നെറ്റില്‍ എത്തിയതിനു പിന്നില്‍ അണിയറ പ്രവര്‍ത്തകര്‍

Text Size  

Story Dated: Saturday, July 18, 2015 04:57 hrs UTC

കൊച്ചി: പ്രേമം സിനിമ ചോര്‍ത്തി ഇന്‍റര്‍നെറ്റില്‍ എത്തിച്ചതിനു പിന്നില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആണെന്ന് പൊലിസിലെ ആന്‍റി പൈറസി സെല്ലിന് വ്യക്തമായ സൂചന ലഭിച്ചു. സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരം ചില മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ എഡിറ്റ് ചെയ്ത ഘട്ടത്തിലാണ് ചോര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് വിവരം. . സിനിമയുടെ ഹാര്‍ഡ് ഡിസ്ക് പൊലിസ് കണ്ടെടുത്തു. സെന്‍സര്‍ ചെയ്ത ഭാഗങ്ങള്‍ ഒഴിവാക്കി സിനിമ കൂട്ടിചേര്‍ത്ത എഡിറ്ററെ തിരിച്ചറിഞ്ഞു.എന്നാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ഉടനെ തന്നെ അറസ്റ്റ് അടക്കം നടപടികള്‍ ഉണ്ടാകുമെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
മെയ് 18 നാണു സെന്‍സര്‍ ബോര്‍ഡിനു പ്രേമത്തിന്‍റെ ഡി വി ഡി കൊടുത്തത്. ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചു ബോര്‍ഡ് ഡി വി ഡി തിരിച്ചു കൊടുത്തു. മാറ്റങ്ങള്‍ വരുത്തിയ ശേഷം 19 നു രണ്ടു ഡി വി ഡി കൊണ്ട് വന്നിരുന്നു. എന്നാല്‍ ഒരെണ്ണം മാത്രമേ സെന്‍സര്‍ ബോര്‍ഡില്‍ എല്പിച്ചുള്ളൂ. മറ്റേതു നശിപ്പിച്ചു കളഞ്ഞെന്നാണ് ബന്ധപ്പെട്ടവര്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ സിനിമ ചോര്‍ന്നതു അതു വഴി തന്നെയാണെന്ന് തെളിഞ്ഞു.
രണ്ടു പ്ളസ് ടു വിദ്യാര്‍ത്ഥികളെയും മറ്റൊരാളെയും ഇതിനകം പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യഥാര്‍ഥ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നു പോലിസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.