You are Here : Home / News Plus

കനത്ത മഴ; ഏഴു മരണം, മൂന്നുപേരെ കാണാതായി

Text Size  

Story Dated: Monday, July 20, 2015 04:40 hrs UTC

സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഏഴു പേര്‍ മരിച്ചു. മൂന്നുപേരെ ഒഴുക്കില്‍പെട്ട് കാണാതായി. തൃശൂരില്‍ രണ്ടുപേരും പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് വന്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു.
തൃശൂര്‍ കോട്ടോള്‍ വില്ലന്നൂര്‍ സ്വദേശി ആലുങ്ങല്‍ സിദ്ദീഖിന്‍െറ മകന്‍ സുഹൈല്‍ (13), പേരകം മല്ലാട് കരിയത്തില്‍ മുഹമ്മദുണ്ണിയുടെ മകന്‍ അബ്ബാസ് (29), പാലക്കാട് കാട്ടായി കരിയങ്കോട് ഞാറക്കോടുപറമ്പ് മൊയ്തീന്‍െറ മകന്‍ സബീര്‍ (24), കാസര്‍കോട് രാജപുരത്തെ കമ്മാടി ഗണേശന്‍െറ ഭാര്യ ചന്ദ്രാവതി (35), പരിയാരം എമ്പേറ്റില്‍ ആരംഭന്‍ കേശവന്‍, കോഴിക്കോട് എലത്തൂര്‍ പുതിയനിരത്ത് ചീലാത്ത് വീട്ടില്‍ അനിതയുടെ മകന്‍ അഭിരാം (16), ഇടുക്കിയില്‍ വണ്ടന്മേട് പതിനാറ് ഏക്കര്‍ ജ്ഞാനസെല്‍വം എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകന്‍െറ ഭാര്യ കലൈവാണി(30) എന്നിവരാണ് മരിച്ചത്. കുമ്പള എ.എസ്.ഐ ആദൂര്‍ കൊട്ടിയാടിയിലെ നാരായണ നായക് (52), പാലക്കാട് പറളി സ്വദേശി അനില്‍, ശ്രീകണ്ഠപുരത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്ന കുടിയാന്മല മേരിക്വീന്‍സ് ഹൈസ്കൂള്‍ പത്താംതരം വിദ്യാര്‍ഥി ജോസ് കെ. ജോര്‍ജ് (15)എന്നിവരെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.