You are Here : Home / News Plus

ബീഹാറില്‍ പാചകവാതക പൈപ് ലൈന്‍ വരുന്ന കാലം വിദൂരമല്ല -മോദി

Text Size  

Story Dated: Saturday, July 25, 2015 05:03 hrs UTC

മുസഫര്‍പൂര്‍: ബീഹാറിലെ വീടുകളില്‍ പാചകവാതക പൈപ് ലൈന്‍ വരുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്ന സംസ്ഥാനമായി ബീഹാര്‍ മാറുമെന്നും മോദി മുസഫര്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ ചടങ്ങില്‍ പറഞ്ഞു. ഭൂട്ടാന്‍ സന്ദര്‍ശനത്തില്‍ താന്‍ ഒപ്പുവെച്ച ജല വൈദ്യൂത പദ്ധതിയുടെ ഗുണം ബിഹാറിലെ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബറില്‍ നടക്കുന്ന ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനാണ് നരേന്ദ്ര മോദി സംസ്ഥാനത്തത്തെിയത്.
കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ബീഹാറിനു വേണ്ടി വാഗ്ദാനം ചെയ്ത 5000 കോടി രൂപയുടെ പ്രത്യേക പാക്കേജിനെ കുറിച്ച് തനിക്ക് ഓര്‍മയുണ്ടെന്നും ഉചിതമായ സമയത്ത് അക്കാര്യം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലാലു പ്രസാദ്-നിതീഷ് കുമാര്‍ കൂട്ടുകെട്ടിനെ പരാമര്‍ശിച്ച് ഇവരില്‍ ആരാണ് കൂടുതല്‍ വിഷം എന്ന കാര്യം നിങ്ങള്‍ തീരുമാനിച്ചോളൂ എന്നായിരുന്നു മോദിയുടെ പരിഹാസം. ഒരാള്‍ സര്‍പമാണെങ്കില്‍ രണ്ടാമത്തെയാള്‍ അതിന്‍െറ വിഷമാണ്. രണ്ടായാലും ബീഹാറിലെ ജനങ്ങളെ വിഷം കുടിപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് മോദി പറഞ്ഞു.
എന്നോടുള്ള അതൃപ്തിയാണെങ്കില്‍ എന്‍െറ മുഖത്തടിച്ചോളൂ. പക്ഷെ ഒരു മനുഷ്യനോടുള്ള വിരോധം കാരണം നിങ്ങള്‍ ബീഹാറിനെ മൊത്തം കഴുത്തിന് പിടിച്ചിരിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിനെ ഉദ്ദേശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ട്വീറ്റ് ചെയ്യുന്നതിനെ പരിഹസിച്ചിരുന്ന ബീഹാറിലെ ചില നേതാക്കളിപ്പോള്‍ ട്വിറ്റ് ചെയ്യുന്ന തിരക്കിലാണെന്നും മോദി പറഞ്ഞു. മോദിയുടെ ബീഹാര്‍ സന്ദര്‍ശനത്തെ കുറിച്ച് നിതീഷ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.