You are Here : Home / News Plus

കലാം ഇനി ജ്വലിക്കുന്ന ഓര്‍മ്മ

Text Size  

Story Dated: Thursday, July 30, 2015 05:54 hrs UTC

മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഉള്‍പ്പടെ ദേശീയ, സംസ്ഥാന നേതാക്കള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.
അരിയഗുണ്ട് പഞ്ചായത്ത് പേയ്കരുമ്പൂരില്‍ വിട്ടുനല്‍കിയ പ്രത്യേകസ്ഥലത്താണു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണു കലാമിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി രാമേശ്വരത്തെ കിലക്കാട് മൈതാനത്ത് എത്തിച്ചത്. ഡല്‍ഹിയില്‍നിന്നു മൃതദേഹവും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം രാവിലെ 11.40നു മധുര എയര്‍പോര്‍ട്ടില്‍ എത്തി.  മൂന്നു സേനാവിഭാഗങ്ങളും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ചു കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു, ഷാനവാസ് ഹുസൈന്‍, പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. മധുരയില്‍നിന്നു ഹെലികോപ്ടറിലാണു രാമേശ്വരത്തു മൃതദേഹം എത്തിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.