You are Here : Home / News Plus

കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്തത് ഒടുവില്‍ സിപിഎം സമ്മതിച്ചു

Text Size  

Story Dated: Saturday, December 06, 2014 09:54 hrs UTC

ആലപ്പുഴയില്‍ സഖാവ് കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആലപ്പുഴ ജില്ലാ കമ്മിറ്റി കുറ്റവാളികളെ പുറത്താക്കാന്‍ എടുത്ത തീരുമാനം ശരിയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഏത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനും നിത്യാവേശകരമായ പ്രചോദനസ്ഥാനമാണ് പി. കൃഷ്ണപിള്ളയുടെ ധീരോദാത്തമായ ജീവിതത്തിന്റെ അന്ത്യരംഗമായി മാറിയ ആ കുടില്‍. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനും ഭ്രാന്തമായ അവസ്ഥയില്‍ പോലും അതിനെതിരെയുള്ള ചെറു ചിന്തപോലും ഉണ്ടാകില്ല. ആ കുടിലിനാണ് ചില വിധ്വംസകര്‍ക്ക് തീവയ്ക്കണമെന്ന് തോന്നിയത്. തങ്ങള്‍ കമ്മ്യൂണിസ്റ്റ് മനസ്സുള്ളവരല്ല എന്ന് തെളിയിക്കാന്‍ അവര്‍ക്ക് അതേക്കാള്‍ കൂടുതലായി ഒന്നും ചെയ്യാനില്ല.
ഈ ബോധത്തോടെയാണ് സി.പി.ഐ (എം) ന്റെ ആലപ്പുഴ ജില്ലാകമ്മിറ്റി രണ്ടുപേരെ പുറത്താക്കിയത്. കണ്ണാര്‍ക്കാട് പ്രദേശത്തെയും അതുള്‍പ്പെട്ട ആലപ്പുഴ ജില്ലയിലെയും പാര്‍ടി ബോധ്യപ്പെട്ട് അംഗീകരിച്ച് കൈക്കൊണ്ട നടപടിയാണിത്.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പലതവണ നടത്തിയപ്പോഴും വിശാലമായ ജനാധിപത്യ മനോഭാവമാണ് ഇവരോട് പാര്‍ട്ടി കൈക്കൊണ്ടത്. ശരിയായ നിലപാടാണ് അവിടത്തെ പാര്‍ട്ടി എടുത്തിട്ടുള്ളത്- പാര്‍ട്ടി പത്രക്കുറിപ്പില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.