You are Here : Home / News Plus

അഞ്ജലി ദമാനിയ എ.എ.പി വിട്ടു

Text Size  

Story Dated: Wednesday, March 11, 2015 04:08 hrs UTC

മുംബൈ: എ.എ.പി നേതാവും മഹാരാഷ്ട്ര കണ്‍വീനറുമായ അഞ്ജലി ദമാനിയ പാര്‍ട്ടി വിട്ടു. തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ചതെന്നും രാഷ്ട്രീയ കുതിരക്കചവടം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞാണ് അഞ്ജലി ദമാനിയ എ.എ.പി വിട്ടത്. 2014 ലെ ദല്‍ഹി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കെജ്രിവാള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍െറ പിന്തുണ തേടിയെന്ന റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് ദമാനിയ താന്‍ പാര്‍ട്ടി വിടുന്നതായി ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസിലെ ആറ് എം.എല്‍.എമാര്‍ സര്‍ക്കാരിനു അനുകൂലമായി വോട്ടുചെയ്യുമെന്ന് കെജ്രിവാള്‍ മുന്‍ എ.എ.പി എം.എല്‍.എ രാജേഷ് ഗാര്‍ഗുമായി നടത്തിയ സംഭാഷണത്തിന്‍െറ ശബ്ദരേഖയും ഈയിടെ പുറത്തുവന്നിരുന്നു. ഗാര്‍ഗ് തന്നെയാണ് ശബ്ദരേഖ പുറത്തുവിട്ടത്.
പുതിയ സംഭവ വികാസത്തോടെ എ.എ.പിയിലെ ഭിന്നത രൂക്ഷമായി വരികയാണ്. യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും രാ്ഷട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയ നടപടയില്‍ കെജ്രിവാളിനൊപ്പം നിന്ന നേതാവാണ് അഞ്ജലി ദമാനിയ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.