You are Here : Home / News Plus

എന്‍. ശക്തന്‍ സ്പീക്കര്‍

Text Size  

Story Dated: Thursday, March 12, 2015 06:07 hrs UTC

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ 74 വോട്ടുകള്‍ നേടി യു.ഡി.എഫിന്റെ എന്‍. ശക്തന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാര്‍ഥി ആയിഷ പോറ്റിക്ക് 66 വോട്ടുകള്‍ ലഭിച്ചു. യു.ഡി.എഫ് നോമിനിയായ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയടക്കം 140 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് ബി പ്രതിനിധിയായ കെ.ബി ഗണേഷ് കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കാണ് വോട്ടുചെയ്തത്. മുന്‍ സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്‍ അന്തരിച്ച ഒഴിവിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 

2004-2006 കാലത്ത് ഗതാഗതമന്ത്രിയായിരുന്നു ശക്തന്‍. കാട്ടാക്കട മണ്ഡലത്തില്‍ നിന്നാണ് ശക്തന്‍ നിയമസഭയിലെത്തിയത്. ബിരുദാനന്തരബിരുദധാരിയായ അദ്ദേഹം നിയമത്തില്‍ ബിരുദമെടുത്തിട്ടുണ്ട്. 1982ലെ തിരഞ്ഞെടുപ്പില്‍ കോവളത്തു നിന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. 2001 ലും 2006 ലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി നേമത്തുനിന്നും വിജയിച്ചു. 2011 ല്‍ കാട്ടാക്കടയില്‍ നിന്നും വിജയിച്ച നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.