You are Here : Home / News Plus

പുന:സംഘടിപ്പിച്ച ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയില്‍ സ്മൃതിക്കും നജ്മക്കും ഇടമില്ല

Text Size  

Story Dated: Thursday, March 12, 2015 03:57 hrs UTC

ന്യൂഡല്‍ഹി: പുന:സംഘടിപ്പിച്ച 111 അംഗ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും നജ്മ ഹിബത്തുല്ലക്കും ഇടമില്ല. പുതുതായി പാര്‍ട്ടിയില്‍ വന്ന കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു, മന്ത്രിമാരായ റാവു ഇന്ദ്രജിത് സിങ്, ജനറല്‍ വി.കെ സിങ് എന്നിവരെ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മഥുരയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഹേമ മാലിനിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ സ്ഥാനം നല്‍കിയില്ല. പുനസംഘടിപ്പിച്ച സമിതിയില്‍ 40 പേര്‍ പ്രത്യേക ക്ഷണിതാക്കളും 27 പേര്‍ സ്ഥിരം അംഗങ്ങളുമാണ്.
ബി.ജെ.പി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കശ്മീരില്‍ നിന്നടക്കമുള്ള രണ്ട് ഉപ മുഖ്യമന്ത്രിമാര്‍, 24 മുന്‍ മുഖ്യമന്ത്രിമാര്‍, മൂന്ന് മുന്‍ ഉപ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ദേശീയ നിര്‍വാഹക സമിതിയിലെ സ്ഥിരം ക്ഷണിതാക്കളാണ്. ബി.ജെ.പിയിലെ രാജ്യത്തെ തലമുതിര്‍ന്ന 40 നേതാക്കളെയാണ് പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള ഒ. രാജഗോപാല്‍ ഇതില്‍പെടും.
ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം അടുത്ത മാസം മൂന്ന്, നാല് തീയതികളില്‍ ബംഗളൂരുവിലാണ് നടക്കുന്നത്. അതിനു മുന്നോടിയായാണ് പാര്‍ട്ടി ഉന്നതാധികാര സമിതി അമിത് ഷാ പുന:സംഘടിപ്പിച്ചത്. മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് സ്മൃതി ഇറാനി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.