You are Here : Home / News Plus

അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി രാജിവെക്കണമെന്ന് വി.എസ്

Text Size  

Story Dated: Thursday, July 23, 2015 05:24 hrs UTC

തിരുവനന്തപുരം: ഹൈകോടതിയുടെ വിമര്‍ശത്തിന് വിധേയനായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഉടന്‍ രാജിവെച്ച് ജുഡീഷ്യറിയുടെ അന്തസ്സ് സംരക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ദണ്ഡപാണിയുടെ കീഴിലുള്ള 120 അഭിഭാഷകര്‍ അബ്കാരി ഗ്രൂപ്പുകളുടെയോ ബിസിനസ് ഗ്രൂപ്പുകളുടെയോ നോമിനികളാണെന്നാണ് കോടതി പറഞ്ഞത്. ഇവരുടെ നേതാവായാണ് എ.ജി പെരുമാറുന്നത്. ഇവര്‍ക്കാര്‍ക്കും സര്‍ക്കാര്‍ കേസുകള്‍ നടത്താന്‍ പ്രാപ്തിയോ താല്‍പര്യമോ ഇല്ലെന്നും അതുകൊണ്ട് എ.ജിയുടെ ഓഫിസ് അടച്ചുപൂട്ടുന്നതാണ് ഉചിതമെന്നും കോടതി പറയുന്നു.
സോളാര്‍ കേസില്‍ സരിതയെയും കൂട്ടരെയും രക്ഷിക്കുന്നതില്‍ മാത്രമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ആത്മാര്‍ഥത കാട്ടിയതെന്നാണ് വിമര്‍ശം. കോടതിയുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിലും ഉത്തരവുകള്‍ നടപ്പാക്കുന്നതിലും എ.ജിയുടെ ഓഫിസ് വീഴ്ച വരുത്തുന്നു. ഇത് തുടര്‍ന്നാല്‍ പിഴ ഈടാക്കുമെന്നും കോടതി പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഭരണഘടനാ സ്ഥാപനമായ എ.ജിയുടെ ഓഫിസിനെ ഇത്ര രൂക്ഷ ഭാഷയില്‍ ഹൈകോടതി വിമര്‍ശിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.
അതേസമയം, എ.ജി ഓഫീസിന്‍െറ പ്രവര്‍ത്തനം ആവശ്യമെങ്കില്‍ മെച്ചപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.