സംസ്ഥാനത്ത് ബാറുകൾ അടച്ചുപൂട്ടിയതിനു ശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന് ബിവറേജസ് കോർപറേഷൻ. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മദ്യ വിൽപന കുറഞ്ഞെന്ന് ബിവറേജസ് കോർപറേഷൻ വ്യക്തമാക്കിയത്. മദ്യഉപഭോഗം കൂടിയെന്ന മുൻ നിലപാട് തിരുത്തിയാണ് ബിവേറജസ് കോാർപറേഷെൻറ പുതിയ സത്യവാങ്മൂലം.
സംസ്ഥാനത്തെ 418 ബാറുകൾ പൂട്ടിയതിനു ശേഷം ബിവറേജസ് ഒൗട്ട്ലെറ്റുകൾ വഴിയുള്ള മദ്യ വിൽപനയിൽ കുറവുണ്ടായിട്ടുണ്ട്. മദ്യ വിൽപനയിൽ ഒരു ശതമാനവും ബിയർ വിൽപനയിൽ ആറ് ശതമാനവും കുറവുണ്ടായെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 98.4 ലക്ഷം കെയ്സ് മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 99.5 ലക്ഷം കെയ്സായിരുന്നു.
ബാറുകള്‍ അടച്ചിട്ടും മദ്യ ഉപഭോഗം വര്‍ധിച്ചുവെന്നാണ് നേരത്തെ ബിവറേജസ് കോര്പ്പറേഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ വ്യക്തമായ കണക്കുകള്‍ കാണിച്ച് സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മദ്യ ഉപയോഗം കുറഞ്ഞതായി കാണിച്ചിരിക്കുന്നത്. െതറ്റായ കണക്കുകൾ നൽകി മദ്യ ഉപയോഗം കൂടിയെന്ന് ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച ബിവറേജസ് കോർപറേഷനെതിരെ നടപടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ എം.എൽ.എ പറഞ്ഞു.
Comments