You are Here : Home / News Plus

സഞ്ജയ്ദത്തിനെ താല്‍ക്കാലികമായി വിട്ടത് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

Text Size  

Story Dated: Friday, December 26, 2014 05:28 hrs UTC

മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ തടവില്‍ക്കഴിയുന്ന നടന്‍ സഞ്ജയ് ദത്തിന് 14 ദിവസത്തെ ഫര്‍ലോ-ജയിലില്‍ നിന്നുള്ള താല്‍ക്കാലിക വിടുതല്‍ -നല്‍കിയത് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി രാം ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. ജയില്‍ എ.ഡി.ജി.പി മീരാന്‍ ബോര്‍വാങ്കറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇതനുസരിച്ച് സഞ്ജയ് ദത്ത് പൂണെ യേര്‍വാഡ ജയിലില്‍ നിന്ന് ബുധനാഴ്ച പുറത്തിറങ്ങിയിരുന്നു. പുതുതായി പുറത്തിറങ്ങിയ ആമിര്‍ഖാന്‍ ചിത്രമായ പികെ യില്‍ ദത്ത് അഭിനയിച്ചിട്ടുണ്ട്.
1993ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധം കൈവശം വെച്ചു എന്ന കുറ്റത്തിന് 2013ലാണ് സഞ്ജയ് ദത്തിനെ ജയിലിലടച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് ശിക്ഷ.
കഴിഞ്ഞ വര്‍ഷവും പുതുവത്സരസമയത്ത് ദത്ത് ജയിലിന് പുറത്തിറങ്ങിയിരുന്നു. 30 ദിവസത്തെ പരോളിനായിരുന്നു അന്ന് പുറത്തിറങ്ങിയത്. എന്നാല്‍ ഭാര്യയുടെ അനാരോഗ്യം പറഞ്ഞ് പരോള്‍ രണ്ട് തവണ നീട്ടിനല്‍കിയിരുന്നു. ശിക്ഷ വിധിക്കപ്പെട്ടശേഷം മെയ് 2013നും മെയ് 2014നും ഇടയില്‍ പരോളോ ഫര്‍ലോയോ ആയി 118 ദിവസം സഞ്ജയ് ദത്ത് ജയിലിന് പുറത്ത് കഴിഞ്ഞിട്ടുണ്ട്. വിചാരണസമയത്ത് 18 മാസം തടവ് അനുഭവിച്ചതിനാല്‍ മൂന്നര വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും ദത്തിന്.
സഞ്ജയ് ദത്തിന് നിരന്തരം പരോള്‍ അനുവദിക്കുന്നത് ബോംബെ ഹൈകോടതി വിമര്‍ശിച്ചിരുന്നു. മറ്റു കുറ്റവാളികള്‍ക്കില്ലാത്ത പരിഗണന സഞ്ജയ് ദത്തിന് നല്‍കിയതും വിമര്‍ശമുണ്ടാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.