You are Here : Home / News Plus

മാഞ്ചി മാല ചാര്‍ത്തിയതിനെ തുടര്‍ന്ന് ലോഹ്യയുടെ പ്രതിമയില്‍ ശുദ്ധി കലശം

Text Size  

Story Dated: Monday, April 06, 2015 03:29 hrs UTC

പറ്റ്ന: ബീഹാറില്‍ ജാതി രാഷ്ട്രീയം വീണ്ടും രൂക്ഷമാവുന്നു. മഹാ ദലിത് വിഭാഗത്തില്‍ പെട്ട മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ കുമാര്‍ മാഞ്ചി രാം മനോഹര്‍ ലോഹ്യയുടെ പ്രതിമയില്‍ മാല ചാര്‍ത്തിയതിനെ തുടര്‍ന്ന് രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകര്‍ പ്രതിമ ശുദ്ധി കലശം നടത്തി. ബീഹാറിലെ സപോളിലുള്ള ലോഹ്യയുടെ പ്രതിമയില്‍ മാഞ്ചി മാല ചാര്‍ത്തി ഇറങ്ങിയ ഉടന്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പ്രതിമയെ ശുദ്ധീകരിക്കുകയായിരുന്നു.
നടപടിയെ ബി.ജെ.പിയും ജനതാ ദള്‍ യുനൈറ്റഡും ശക്തിയായി അപലപിച്ചു. ‘ഈ നടപടിയെ അപലപിക്കുന്നു. രാം മനോഹര്‍ ലോഹ്യ ഒരു ജനകീയ നേതാവാണ്. അദ്ദേഹത്തിന്‍െറ പ്രതിമയില്‍ ഹരാര്‍പണം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്’ ജെ.ഡി.യു നേതാവ് ശരത് യാദവ് പറഞ്ഞു. ഇതിനെതിരെ ബി.ജെ.പിയും രംഗത്തത്തെി. ബീഹാറില്‍ നടക്കുന്നത് വ്യക്തമായ ദലിത് വിരുദ്ധ നീക്കമാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു.
ജെ.ഡി.യുവില്‍ നിന്ന് പുറത്താക്കിയ മാഞ്ചി ഇപ്പോള്‍ ഒരു പാര്‍ടിയിലും ഇല്ലാത്ത അവസ്ഥയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.