You are Here : Home / News Plus

സരിത ജയിലില്‍ കഴിയുമ്പോള്‍ എഴുതിയ കത്ത് പുറത്ത്

Text Size  

Story Dated: Monday, April 06, 2015 03:55 hrs UTC

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ എഴുതിയതെന്ന് പറയുന്ന 25 പേജ് വരുന്ന കത്തിന്‍െറ മൂന്ന് പേജുകള്‍ വാര്‍ത്താ ചാനലുകള്‍ പുറത്ത് വിട്ടു. ജോസ് കെ. മാണി, കെ.പി.സി.സി ഭാരവാഹി എന്‍. സുബ്രഹ്മണ്യന്‍, തോമസ് കുരുവിള എന്നിവരുടെ പേരുകള്‍ കത്തിലുണ്ട്. യു.ഡി.എഫ് മന്ത്രിമാരും എം.പിമാരും രഷ്ട്രീയ നേതാക്കളും കാര്യം നടത്തി തരാം എന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ദുരുപയോഗം ചെയ്തതായാണ് കത്തിലുള്ളത്. അതേസമയം, കത്തിന്‍െറ ആധികാരികത സരിത പൂര്‍ണമായും നിഷേധിച്ചു. ഇത്തരത്തിലൊരു കത്ത് താനെഴുതിയിട്ടില്ലെന്നും ഇത് വ്യാജമാണെന്നും അത് തന്‍െറ കൈയ്യക്ഷരമല്ലെന്നും അവര്‍ പ്രതികരിച്ചു.
ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ ജോസ് കെ. മാണിയുടെ ഓഫീസില്‍ പോയിരുന്നെങ്കിലും അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറയുകയാണ് ചെയ്തതെന്ന് സരിത പറഞ്ഞു. ഓഫീസിലെ ജീവനക്കാരോടൊപ്പമാണ് അദ്ദേഹത്തെ കാണാന്‍ പോയതെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം കത്ത് വായിച്ചിട്ടുണ്ടെന്ന് പി.സി ജോര്‍ജും ആര്‍. ബാലകൃഷ്ണപിള്ളയും വെളിപ്പെടുത്തി. ബ്ളാക്ക് മെയ് ലിങ്ങിന് നിന്ന് കൊടുക്കില്ലെന്നും നാളെ പൊലീസില്‍ പരാതി നല്‍കുമെന്നും ജോസ് കെ.മാണി  പ്രതികരിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.