You are Here : Home / News Plus

മോദിയുടെ ആരോപണത്തിന് മറുപടിയുമായി പാക്കിസ്ഥാന്‍ മുൻ വിദേശകാര്യ മന്ത്രി

Text Size  

Story Dated: Wednesday, December 13, 2017 11:56 hrs UTC

ഗുജറാത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസും പാകിസ്ഥാനും കൈകോര്‍ക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ആരോപണത്തിന് മറുപടിയുമായി പാക്കിസ്ഥാന്‍ മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മുഹമ്മദ് കസൂരി. കോൺഗ്രസ് നേതാക്കളുമായി മാത്രമല്ല, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മേധാവിയുമായും താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അവിടെയും ഗൂഢാലോചന നടന്നുവെന്ന് അതിന് അർഥമുണ്ടോയെന്നും കസൂരി ചോദിച്ചതായി ഇന്‍ഡ്യാ ടു ഡേ ഉള്‍പ്പെടെയുള്ള ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോദിയുടെ ആരോപണങ്ങൾ വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്നും ഇത്തരം സംഭവങ്ങൾക്ക് ഒരു പാക്കിസ്ഥാൻ ബന്ധം ആരോപിക്കുന്നതിലൂടെ വോട്ട് നേടാമെന്നാണ് അവരുടെ വിചാരമെന്നും പാക്ക് ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കസൂരി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ചില മുൻ യാത്രകളിൽ റോ മേധാവിയുമായിപ്പോലും ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇവരെല്ലാം ഞാനുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ഇതിന് അർഥമുണ്ടോയെന്നും കസൂരി ചോദിച്ചു. ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം സാധാരണഗതിയിലാക്കാൻ നടത്തിയ ശ്രമങ്ങളിൽ താനും മൻമോഹൻ സിങ്ങും പങ്കാളികളായിരുന്നുവെന്നു കസൂരി പറഞ്ഞു. ഈ ബന്ധത്തിന്റെ പുറത്താണ് മൻമോഹൻ സിങ്ങിനെ വിരുന്നിലേക്കു ക്ഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.