മുൻ റഷ്യൻ ചാരനേയും മകളേയും വധിക്കാൻ ശ്രമിച്ചതിനെച്ചൊല്ലി ബ്രിട്ടനും റഷ്യയും തമ്മിലുള്ള വാക്പോര് മുറുകുന്നു. സെർജി സ്ക്രീപലിനെയും മകൾ യുലിയയെയും വധിക്കാൻ ഉത്തരവിട്ടത് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ നേരിട്ടാണെന്ന ആരോപണവുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തി. എന്നാൽ ബോറിസ് ജോൺസന്റെ പ്രസ്താവന ഞെട്ടിക്കുന്നതും ക്ഷമിക്കാനാകാത്തതുമാണെന്ന് റഷ്യ പ്രതികരിച്ചു. നയതന്ത്ര പ്രതിനിധികളെ പിരിച്ചുവിട്ട് ഇരുരാജ്യങ്ങളും പോര് തുടരുന്നതിനിടയിലാണ് വീണ്ടും പ്രകോപനപരമായ വാക്കുകളുമായി നേതാക്കൾ രംഗത്തെത്തുന്നത്. ബ്രിട്ടന്റെ നടപടികൾക്കെല്ലാം ഉടൻ തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് റഷ്യ നൽകുന്ന മറുപടി.
Comments