തിരുവനന്തപുരം: സംസ്ഥാന സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കാൻ ചെലവിടുന്നതു 16 കോടി രൂപ. മേയ് ഒന്നു മുതൽ 31 വരെയാണു വാർഷികാഘോഷം. മേയ് 18നു കണ്ണൂരിലാണു സംസ്ഥാനതല ഉദ്ഘാടനം. സമാപനം തിരുവനന്തപുരത്തും. സംസ്ഥാനത്തു പൂർത്തിയായിവരുന്ന എല്ലാ പദ്ധതികളുടെയും ഉദ്ഘാടനങ്ങൾ മേയിലേക്കു മാറ്റി. ഇതോടെ, ചില പദ്ധതികൾ നേരത്തേ പൂർത്തിയാക്കുകയും ചിലതു വൈകിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്ത് 5000 ഉദ്ഘാടനങ്ങളെങ്കിലും മേയിൽ നടക്കുമെന്നാണ് കണക്കുകൂട്ടൽ. വാർഷികം കണക്കിലെടുത്തു സംസ്ഥാനത്തെ 40 ലക്ഷം സ്കൂൾകുട്ടികൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്. മേയ് രണ്ടിനു കത്തിനൊപ്പം കുട്ടികൾക്കു വൃക്ഷത്തൈയും വിത്തുകളും നൽകും.
Comments