ശ്രീജിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സമയം മർദ്ദിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞെന്ന് ഭാര്യ അഖില. മൂന്ന് ആർട്ടിഎഫുകാരെയും ശ്രീജിത്തിന്റെ കുടുംബവും അയൽവാസിയും തിരിച്ചറിഞ്ഞു. പല കേസുകളിൽ പ്രതികളായ 17 പേർക്കിടയിൽ നിന്നാണ് ഇവർ പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്ന് പ്രതികൾക്കും ചില രൂപമാറ്റം സംഭവിച്ചിട്ടുണ്ട്, എന്നാൽ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞെന്നും ഭാര്യ പറഞ്ഞു. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ശ്രീജിത്തിന്റെ അമ്മ ശ്യാമള, ഭാര്യ അഖില, അനിയൻ സജിത്ത് എന്നിവരാണ് തിരിച്ചറിയല്‍ പരേഡിന് എത്തിയത്.ആദ്യ മൂന്ന് പ്രതികളായ സന്തോഷ്, ജിതിൻ രാജ്,സുമേഷ് എന്നിവരെ തിരിച്ചറിയുന്നതിനാണ് പരേഡ് നടത്തിയത്.
Comments