താമരശ്ശേരി കട്ടിപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ഇനി ആറ് പേരെക്കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. വെളിച്ചക്കുറവ് മൂലം ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തെരച്ചിൽ നിർത്തിവച്ചു. ഇന്നലെ വരെ എട്ട് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. മണ്ണിടിച്ചിൽ നടന്ന പ്രദേശത്ത് ഇവരെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ തെരച്ചിൽ വ്യാപിപ്പിക്കും. ഇതിന് സന്നദ്ധ പ്രവർത്തകരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായം തേടും. ദേശീയ ദുരന്ത നിവാരണ സംഘത്തിനൊപ്പം ഫയർഫോഴ്സും നാട്ടുകാരുമാണ് തെരച്ചിൽ നടത്തുന്നത്.
Comments